Sunday 31 May 2009

എന്റെ സൌഹൃദം




അറിഞ്ഞോ അറിയാതെയോ.. 
എന്റെ സുഹ്രത്തുക്കളായവര്‍ക്കും..

പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹ്രത്ത് ബെന്ധങ്ങള്‍ക്കും
മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകള്‍ക്കും..
ഈ സുഹ്രത്തിന്റെ ആത്മസമര്‍പ്പണം





ഞാന്‍ വെറുമൊരു കടല്‍ചിപ്പി.
അവഗണനയാകുന്ന മണല്‍ത്തരി-
മനസ്സിന്‍ ഭിത്തിയെ കീറിമുറിച്ച്പ്പോഴും
ആത്മാര്‍ധതയില്‍ മിനുക്കിയെടുത്ത-
മുത്താണ് എന്റെ സൌഹ്രദം
വെള്ളത്തില്‍ ഉണ്ടായ ഓളങ്ങള്‍ പോലെ
അകന്നകന്നു അലിഞ്ഞില്ലാതാകുന്നു
ഒരു കുഞ്ഞിന്റെ മനസ്സുമായി-
വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു.
അങ്ങനെ എത്രയെത്ര ഓളങ്ങള്‍
പിന്നെയും ഓളങ്ങല്‍ തീര്‍ക്കാന്‍
ജെലപ്പരപ്പു മാത്രം ബാക്കി
ആത്മാര്‍ഥസൌഹ്രദം എന്ന പൂവിന്റിതള്‍-
പലതവണ വാടിക്കൊഴിയുന്നതു കണ്ടുഞാന്‍
മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാല്‍-
കാഴ്ചകള്‍ക്കപ്പുറത്തുനിന്നുമെത്താം സൌഹ്രദം
എങ്കിലും സത്യം ചെയിതു തെളിയിക്കേണ്ടി വെരുമ്പോള്‍-
പച്ചമാംസത്തില്‍ ഇരുമ്പിറങ്ങുന്നതു പോലെ
വിങ്ങി വിതുമ്പിടുന്നെന്‍ മനം-
നിറഞ്ഞിടുന്നു കണ്ണുകളറിയാതെ
വീണ്ടും പൂക്കള്‍ വാടിത്തുടങ്ങുന്നുവോ..?
തിരിച്ചറിയാതെ പോകുന്നൊ എന്‍ സൌഹ്രദം
മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-
തമ്മില്‍ ഇടപഴകിയ ദിനങ്ങളത്രെയും.
butterfly,deep

Thursday 28 May 2009

പുഴ





ടി ഒഴുകുന്ന പുഴ
കടലുതേടുന്ന പുഴ
വഹിച്ചിടുന്നു മര്‍ത്യന്‍ പാപങ്ങള്‍-
ചെപ്പിലടച്ച ഒരു പിടി ചാരമായി
ലക്ഷ്യം തേടി ഒഴുകുന്ന പുഴതന്‍ മാറില്‍
ശാന്തി തേടി അണയുന്നു പലര്‍
പാപഭാരം ഏറ്റുവാങ്ങി-
പുഴകള്‍ മെലിഞ്ഞു തുടങ്ങി
മൌനമായി തേങ്ങുന്നു...
കടലിന്‍ മാറില്‍ ഒഴുകി ചേരാനാവാതെ
തന്റെ പ്രാണനെ പുണരാനാവാതെ
അമ്മയുടെ ഉയിരൂറ്റി വിറ്റ്-
മക്കള്‍ വളര്‍ന്നു.. അമ്മയെ മറന്നു.
അമ്മയ്ക്കാകുമോ മക്കളെ മറക്കുവാന്‍..
ശപിക്കുവാന്‍.....
butterfly,deep

Wednesday 27 May 2009

പ്രണയ മഴ





വള്‍ വെരുന്നു ഇരുണ്ട് -
നില്‍ക്കുന്ന ആകാശത്തില്‍
ഏഴു വര്‍ണ്ണങ്ങള്‍ വിരിയിച്ച്.
വരണ്ട മണ്ണില്‍ നിന്നും പുതു മണമുയര്‍ത്താന്‍
വെയിലിന്റെ ചൂടില്‍ തളര്‍ന്ന്-
മണ്ണില്‍ ചേര്‍ന്നുറങ്ങുന്ന ചെടികളെ ഉണര്‍ത്താന്‍.
ഇവളാണു എന്റെ ഒരേ ഒരു പ്രെണയിനി
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു-
പരസ്പരം പറയാത്ത കഥകളില്ല-
പടാത്ത ഗാനങ്ങളില്ല.
അവളുടെ തണുത്ത കൈകളാല്‍
എന്നെ തൊടാന്‍ നോക്കും
ഞാന്‍ ഒഴിഞ്ഞു മാറിയാല്‍
അവള്‍ നനഞ്ഞ മുടി വീശി വെള്ളം തെറിപ്പിക്കും
മറ്റുചിലപ്പോള്‍ അവള്‍ക്കായി നിന്നു കൊടുക്കും
അപ്പോള്‍ അവള്‍ ഒരു കുഞ്ഞിനെയെന്നപോലെ-
എന്നെ ഉമ്മകള്‍ കൊണ്ട് മൂടും
എന്നും അവള്‍ എനിക്കു കൂട്ടായിരുന്നു
എന്റെ ദുഖത്തിലും സന്തോഷത്തിലും
ചിലപ്പോള്‍ എന്റെ കൂടെ പൊട്ടിക്കരയും-
ചിലപ്പോള്‍ പൊട്ടിച്ചിരിക്കും
രാത്രികളില്‍ താരാട്ടു പാട്ടുമായി കൂട്ടിരിക്കും
അവളില്‍ പലരും ഒഴിക്കിവിട്ട-
കടലാസു വഞ്ചികളുടെ കഥ പറയും
ഇപ്പോള്‍ അവള്‍ എന്നില്‍ നിന്നും-
വളരെ അകലെയാണു
ഒരു പക്ഷെ എന്നെ അന്വെഷിക്കുന്നുണ്ടാകും
പുതിയ കഥ പറയുവാന്‍-
പ്രണയമഴയില്‍ എന്നെ നനയ്ക്കാന്‍
കേള്‍ക്കുന്നുണ്ടാവുമൊ?
ഈ മരുഭൂവില്‍ നിന്നുള്ള തേങ്ങല്‍
ഒരു പക്ഷെ അവളും കരയുകയായിരിക്കും
എനിക്കു വേണ്ടി പെയ്യുകയായിരിക്കും
മുടി അഴിച്ചിട്ട് ചിലങ്കകള്‍ കെട്ടി-
ആടി തിമിര്‍ക്കുകയാവും
എന്റെ കാല്‍പ്പാടുകള്‍ തേടി-
കുതിച്ചൊഴുകുകയാവും
ഞാന്‍ വെരും നിന്നില്‍ അലിയാന്‍-
നിന്നെ പുണരാന്‍...
നിന്നെ മാത്രം...
butterfly,deep

Monday 25 May 2009

അനുരാഗപ്പൂക്കള്





റങ്ങാതെ ഉറങ്ങുന്ന രാത്രികളിലും
ഗാഡ്ഡമായി ഉറങ്ങുന്ന പുലര്‍വേളയിലും
എന്‍ കാതുകളില്‍ അലയടിച്ചിരുന്നു –
മണിനൂപുരനാദം
കാതുകളില്‍ മൂളുന്ന താരാട്ട് പാട്ടും
മുടിയിഴകളെ തഴുകുന്ന വളയിട്ട കൈകളും
എന്റെ രാത്രികളെ അനശ്വരമാക്കുന്നു
അവ അകന്നു പോകാതിരിക്കാന്‍
സൂര്യന്‍ ഉണരാതിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി
പുലര്‍ വേളയില്‍ മഞ്ഞിന്‍ കണങ്ങള്‍
എന്നെ നോക്കി ചിരിതൂകിക്കൊണ്ടിരുന്നു
കുസ്രിതി നിറഞ്ഞൊരാമുഖം ഓരോ തുള്ളിയിലും തേടുന്നു ഞാന്‍
രാത്രിയില്‍ എപ്പോഴോ പെയ്ത മഴയുടെ തുള്ളികള്‍-
ഇലകളില്‍ താളം തീര്‍ത്തുകൊണ്ടിരുന്നു
അതോ അതവളുടെ ചിരിയോ...!!!
മുടിയില്‍ തൂകിയ കാച്ചെണ്ണമണം-
ഇളം കാറ്റിനാല്‍ എന്നെ തഴുകിക്കൊണ്ടിരുന്നു
അഴിച്ചിട്ട മുടിയും കിലുങ്ങുന്ന ചിലങ്കയുമായി
എന്റെ ചുറ്റിനും ഒളിച്ചുകളീക്കുന്നു അവള്‍
ഞാന്‍ നട്ടുനനച്ചൊരീ അരിമുല്ലപ്പൂവുകള്‍
അവളുടെ മുടിയില്‍ ഒളിക്കാന്‍ വെമ്പുന്നതു പോലെ!!
കാറ്റിനാല്‍ പൊഴിഞ്ഞ പൂവുകള്‍ എടുത്തു മണത്തപ്പോള്‍
അവളുടെ ഗെന്ധം ഞാനറിഞ്ഞു
അവളുടെ ചൂടാര്‍ന്ന കൈകള്‍ എന്നെ പുണരുന്നതു ഞാനറിഞ്ഞു
അവളെന്റെ നെറ്റിയില്‍ നല്‍കിയ-
ചുംബനത്തിന്‍ സുഖം ഞാനറിയുന്നു
എങ്കിലും അവളാരെന്നറിയാതെ-
എന്റെ ഹ്രിദയം വിങ്ങിവിതുമ്പിടുന്നു..
butterfly,deep

Saturday 23 May 2009

ഒരു രാത്രിയുടെ താലി





വെള്ളിവെളിച്ചം നിറഞ്ഞരാവില്‍-
കൈകോര്‍ത്തു നടന്നതും
ആകാശത്തെ നക്ഷത്രങ്ങള്‍ സാക്ഷിയായി
കെട്ടിപ്പുണര്‍ന്നതും
ഡിസംബറിന്റെ തണുത്തരാവില്‍-
ഒരു പുതപ്പിനുള്ളില്‍ അലുഞ്ഞതും
എല്ലാം.. എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ?!
എന്റെ മാറില്‍ വീണ നഖക്ഷതം ഉണങ്ങും മുന്‍പേ..
കിടക്കയില്‍ പൊഴിഞ്ഞ മുല്ല മൊട്ടുകള്‍ -
വാടും മുന്‍പെ.....അവന്‍....
പകുത്തെടുത്ത് പിന്നെയും ബാക്കിയായ-
പാലില്‍ ഉറുമ്പുകള്‍ ആത്മാഹൂതി നടത്തുന്നു.
സീമന്തരേഖയില്‍ അവന്‍ ചാര്‍ത്തിയ കുങ്കുമം
എന്തിന്റെയോ ബാക്കിപത്രം പോലെ പടര്‍ന്നിരുന്നു.
ഇന്നലെ അവന്‍ ചാര്‍ത്തിയ താലിക്കു-
അപ്പോള്‍ ഇത്ര ഭാരമുണ്ടായിരുന്നില്ല....
butterfly,deep

മഴ





ഴ പെയ്യുന്നു ..
വിണ്ടുകീറിയ മുലക്കണ്ണുകളില്‍-
വീണ്ടും അമ്രുത് നിറക്കുവാന്‍..
പാഞ്ഞടുക്കുന്ന മഴത്തുള്ളികള്‍-
അമ്മയുടെ നിശ്വാസ് വായുവില്‍ത്ത്ട്ടി-
ചിതറുന്നതു കാണാം.
മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു.
എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ-
കണ്ണുനീര്‍ത്തുള്ളികള്‍-
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു.
മഴ കരയുന്നു....
ആരുടെയൊക്കെയോ അശ്രുബിന്തുക്കള്‍
ഏറ്റുവാങ്ങുക്കൊണ്ട്...
അവളുടെ തേങ്ങലുകള്‍ മുഴക്കങ്ങളായി..
ആകാശത്തില്‍ അലയടിച്ചുകൊണ്ടിരുന്നു...
butterfly,deep

ചേച്ചി





മ്മയുടെ വാത്സല്യമേകി,
സ്നേഹമെന്ന അമ്രുതൂട്ടി-
താരാട്ടുപാടുയുറക്കുന്നെന്‍ ചേച്ചി
മ്രിദുവാര്‍ന്ന ആ വിരല്‍ത്തുമ്പ് പിടിച്ചു-
ആദ്യചുവടു വെച്ചു ഞാന്‍
ആ ചെംചുണ്ടില്‍ നിന്നുതിര്‍ന്ന അക്ഷരം ചേര്‍ത്ത്-
അമ്മയെന്നു വിളിക്കാന്‍ പടിച്ചു..
പിന്നെയും ദിനങ്ങളെടുത്തു ചേച്ചിയെന്നു വിലിക്കാന്‍
എങ്കിലും പരിഭവമില്ലാതെ..ആ വിടര്‍ന്ന കണ്ണുകള്‍-
എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു
എന്റെ വാശിയും പരുഭവങ്ങളും...
മോനു എന്ന വിളിയാല്‍ അലിയിച്ചുകളഞിരുന്നു
അഞ്ചുതിരിയിട്ട നിലവിളക്കിന്‍ പ്രെഭയോടെ
ഒരു ദേവിയെപ്പോലെ എന്നുമെന്നുള്ളില്‍..
butterfly,deep

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected